ഖത്തറിലെ മരുഭൂമി പ്രദേശങ്ങളിൽ വാഹനാപകടങ്ങൾ ആശങ്കാജനകമായി വർദ്ധിച്ചുവരുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള വിന്റർ സമയങ്ങളിലാണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്.
ഖത്തർ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ റിപ്പോർട്ടിലാണ് ഖത്തറിലെ മരുഭൂമിയിലെ വാഹനാപകടങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്നത്. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലിൽ ഓഫ്-റോഡ് ഡ്രൈവിംഗും അതിനോടനുബന്ധിച്ച അപകടങ്ങളും വ്യക്തമാക്കുന്നു. ATV, SUV എന്നീ വാഹങ്ങളിലാണ് കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്.
സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കാതിരിക്കുന്നത് പോലുള്ള സുരക്ഷാ നടപടി പരിഗണിക്കാത്തത്, അമിത വേഗത്തിൽ ഡ്രൈവ് ചെയ്യുന്നത്, മരുഭൂമി പോലുള്ള പ്രദേശത്തെ വെല്ലുവിളികളോട് പൊരുത്തപ്പെടാതെ ഡ്രൈവ് ചെയ്യുന്നതൊക്കെയാണ് അപകടങ്ങൾക്ക് കാരണമായ പ്രധാന കാരണങ്ങൾ. പ്രധാനമായും 4PM മുതൽ 8PM വരെ ആണ് കൂടുതൽ അപകടങ്ങളും ഉണ്ടായിരിക്കുന്നത്. അപരിചിതരായ ഡ്രൈവർമാർ ഡ്യൂൺ ബാഷിംഗ് പോലുള്ള റിസ്‌ക്കിയായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ് നിരവധി അപകടങ്ങൾക്ക് കാരണമായത്.
40 വയസ്സിൽ താഴെയുള്ള യുവാക്കൾക്കാണ് അപകടങ്ങൾ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്നത്. 35.6% കേസുകളിൽ സ്ഥിരമായി ഓർത്തോപിഡിക് സംബന്ധമായ പരിക്കുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണനിരക്ക് 1.6 % മാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
മരുഭൂമി യാത്രകളിൽ പരിസ്ഥിതിയോടുള്ള സമീപനവും സുരക്ഷാ ചിന്തയും പ്രാധാന്യമുള്ളതായി കണക്കാക്കാൻ പഠനം പറയുന്നു. കൂടാതെ സമയോചിതമായ മെഡിക്കൽ പരിചരണവും മുൻകരുതലുകളും എടുക്കാനും പഠനം ചൂണ്ടിക്കാണിക്കുന്നു.