രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്ക് ഇനി തൊഴിലാളികൾക്കെതിരെയും റിക്രൂട്ട്മെൻ്റ് ഏജൻസികൾക്കെതിരെയും തൊഴിൽ മന്ത്രാലയത്തിലൂടെ പരാതികൾ സമർപ്പിക്കാം. ഇതുവഴി തൊഴിലുടമകൾക്കെതിരെയുണ്ടാകുന്ന വ്യാജ പരാതികൾക്ക് പരിഹാരമാകും. രാജ്യത്തെ തൊഴിൽ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെയും ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം.
തൊഴിൽ മന്ത്രാലയം ഏകീകൃത പരാതികളുടെയും തർക്കങ്ങളുടെയും പ്ലാറ്റ്ഫോമിലേക്ക് കാര്യമായ മാറ്റങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് പുതിയ മാറ്റം കൊണ്ടുവന്നത്. തൊഴിലാളികളെപ്പോലെ തൊഴിലുടമകൾക്കുള്ള സേവനങ്ങളും ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ മാറ്റം കൊണ്ടുവന്നത്.
According to the latest updates, employers in the private sector will be able to file complaints against workers in their establishment, domestic workers, as well as individuals, firms and recruitment agencies registered with the Ministry of Labor.
മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോമിലൂടെ തൊഴിലുടമകൾക്ക് അവർ നൽകിയ പരാതികൾ ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനും സാധിക്കുന്നു. ഉചിതമായ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നതിലൂടെ ഈ സേവനം പ്ലാറ്റ്ഫോമിലൂടെ ആക്സസ് ചെയ്യാവുന്നതാണ്.