ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖല കഴിഞ്ഞ വർഷങ്ങളിലെ അപേക്ഷിച്ച് കൂടുതൽ വളർച്ച കൈവരിച്ചിരിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ടൂറിസ്റ്റുകളുടെ എണ്ണത്തിലും വൻ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഖത്തറിലെ ഹോട്ടല്‍ മുറികളില്‍ 90 ശതമാനവും ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ക്ലാസ്സില്‍ ഉള്‍പ്പെടുന്നു. ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകളിൽ ഭൂരിഭാഗവും 'ഡീലക്സ്' വിഭാഗത്തിലും വരുന്നു.
ഈ വര്‍ഷത്തിന്റെ ആദ്യ ആറുമാസം ഖത്തറിലെ ടൂറിസ്റ്റ് വരവിന്റെ റെക്കോര്‍ഡ് എണ്ണമാണ് രേഖപ്പെടുത്തിയത്. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനവ് വന്നതോടെ കഴിഞ്ഞ മാസങ്ങളിൽ ഖത്തറിലെ ഹോട്ടലുകളുടെ പ്രകടനവും വളരെ മികച്ചതായി.
2024-ന്റെ ആദ്യ പകുതിയില്‍ 2.6 മില്യണ്‍ ആളുകള്‍ ഖത്തറിലെത്തിയതായി ദേശീയ ആസൂത്രണ കൗണ്‍സില്‍ (NPC) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയിലെ റെക്കോര്‍ഡില്‍ നിന്നും 28 ശതമാനം വര്‍ധനയാണ് കാണിച്ചിരിക്കുന്നത്.
സൗദി അറേബ്യയിൽ നിന്നാണ് ഖത്തറിലേക്ക് ഏറ്റവും കൂടുതല്‍ സന്ദര്‍ശകർ എത്തുന്നത്. മൊത്തം സന്ദര്‍ശകരുടെ 29% സൗദി അറേബ്യയില്‍ നിന്നാണ്. GCC രാജ്യങ്ങളില്‍ നിന്നാണ് മൊത്തം സന്ദര്‍ശകരുടെ 45 ശതമാനം എത്തുന്നത്. ഇന്ത്യ രണ്ടാമത്തെ വലിയ മാര്‍ക്കറ്റാണ്, മൊത്തം സന്ദര്‍ശകരുടെ 8 ശതമാനം ഇവിടെ നിന്നാണ് വരുന്നത്.
കുഷ്മാന്‍ & വേക്‌ഫീല്‍ഡ്(Q3 2024 റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് റിവ്യൂ) വിശദീകരിക്കുന്നതനുസരിച്ച്, ടൂറിസം മേഖല വളരുന്നതോടെ പുതിയ ഹോട്ടലുകളുടെ വികസനത്തിന്റെ വേഗവും കുറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷങ്ങളിലെ ശക്തമായ വളര്‍ച്ചയ്ക്കുശേഷം, കഴിഞ്ഞ 12 മാസത്തിനിടെ 1,000-ല്‍ താഴെ ഹോട്ടല്‍ കീകളാണ് അധികമായി ചേര്‍ത്തത്. 2014 മുതല്‍ 2023 വരെ ഓരോ വര്‍ഷവും ശരാശരി 2,800 കീകളാണ് അധികമായി ചേർത്തിരുന്നത്. ഹോട്ടല്‍ മുറികളും ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകളും ഉള്‍പ്പെടെ ഖത്തറിലെ മൊത്തം സപ്ലൈ ഇപ്പോള്‍ 40,000 കീകളിൽ താഴെയാണ്.